ലഖ്നോ: യു.പിയിൽ മതചടങ്ങിനിടെയുണ്ടായ തിരക്കിൽ മരിച്ചവരുടെ എണ്ണം 107 ആയി. ഹാഥ്റാസിൽ നടന്ന മതചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. അപകടത്തിൽ 100ലേറെ പേർ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ആശിഷ് കുമാർ സ്ഥിരീകരിച്ചു.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
ഹാഥ്റാസിലെ ഒരു ഗ്രാമത്തിലെ പരിപാടിക്കിടെയാണ് തിക്കും തിരക്കും ഉണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിങ് പ്രതികരിച്ചു.
ആളുകളുടെ എണ്ണം കൂടിയതാണ് അപകടമുണ്ടാവാൻ കാരണമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഭഗവാൻ ശിവന് വേണ്ടി നടത്തിയ പ്രാർഥന യോഗത്തിനിടെയാണ് സംഭവമുണ്ടായത്.
മാനവ് മംഗൽ മിലൻ സദ്ഭാവന സംഗമം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഒരുപാട് ആളുകൾ പരിപാടിക്കായിഎത്തിയിരുന്നു
പരിപാടിക്ക് ശേഷം എല്ലാവരും കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങി. എന്നാൽ, പുറത്തേക്കുള്ള വഴിക്ക് വീതി കുറവായിരുന്നു.
അതിലൂടെ പുറത്തിറങ്ങുന്നതിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. അപകടത്തിൽ എത്ര പേർ മരിച്ചുവെന്ന് വ്യക്തമല്ല.
അതേസമയം, അപകടത്തിൽ അനുശോചനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ. അപകടത്തിൽ ത്വരിത നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു.
0 Comments